ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ വയനാട്; മരണസംഖ്യ 151

Chooralmala disaster

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് വയനാടിനെ മുഴുവൻ ഇരുട്ടിലാക്കിയത്. വയനാട് ചൂരൽമലയിലും, മുണ്ടക്കൈയിലുമായുണ്ടായ ഈ ഉരുൾപൊട്ടലുകളിൽ ഇതുവരെ ജീവൻ പൊലിഞ്ഞത് 151 പേർക്കാണ്.

Also Read; മണിക്കൂറുകള്‍കൊണ്ട് പുഴയ്ക്ക് കുറുകെ പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം

അപകടത്തിൽ 128 ആളുകൾക്ക് പരിക്കേറ്റു. 48 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 32 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 800 ഓളം ആളുകളെ ഇതുവരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. 3069 ആളുകൾ ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. 200 -ഓളം പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്. കാണാതായവർക്കായി ചാലിയാർ പുഴയിലും വന മേഖലകളിലും തിരച്ചിൽ തുടരുന്നു.

Also Read; ‘കാപ്പിത്തോട്ടത്തിലിരുന്നാണ് നേരം വെളുപ്പിച്ചത്, കഷ്ടപ്പെട്ട് വെച്ച വീടും പോയി’: ഉരുൾപൊട്ടലിന്റെ ദുരനുഭവം വെളിപ്പെടുത്തി രക്ഷപെട്ട പ്രദേശവാസി

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ ഇപ്പോൾ നടക്കുന്നത്. കൂടുതൽ സേനാവിഭാഗങ്ങൾ വായനാട്ടിലേക്കെത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെ വായനാട്ടിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News