ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കുവൈറ്റിലേക്ക് നേരിട്ട് ഇന്ത്യയിൽ നിന്നുള്ള യാത്രക്ക് അനുമതിയാകുന്നു. ഈ മാസം ഇരുപത്തി രണ്ടുമുതലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രവാസികൾക്ക് കുവൈറ്റിലേക്ക് നേരിട്ട് യാത്ര സാധ്യമാവുക.
ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീകുമാനമെടുത്തത്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കുവാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കായിരിക്കും പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.
ഇവയിൽ ഏതെങ്കിലും വാക്സീൻ സ്വീകരിച്ചവർക്കായിരിക്കും പ്രവേശനാനുമതി. സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം.
കുവൈറ്റ് വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 7500 ല്‍ നിന്നു 15000 ആക്കി ഉയര്‍ത്താനാണു തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here