കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി ഒമാൻ. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രാർഥന നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
എന്നാൽ, മസ്ജിദുകളിൽ സാധാരണ പ്രാർഥനകൾ തുടരും. പള്ളികളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയുള്ളൂ . ജനുവരി 23 മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ. തൊഴിൽ ഇടങ്ങളിൽ
ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്നും ജീവനക്കാരിൽ പകുതിപേർ മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യണമെന്നുമാണ് സുപ്രീം കമ്മിറ്റി നിർദ്ദേശം.
അതേസമയം, റസ്റ്റാറൻറുകൾ, കഫെകൾ, കടകൾ, മറ്റു ഹാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ മാനദന്ധങ്ങൾ പൂർണമായി പാലിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വാക്സിനേഷൻ, സാമൂഹിക അകലം, മാസ്കുകൾ ധരിക്കൽ തുടങ്ങിയ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here