ഐഎൻഎൽ ഇടതുബന്ധം പതിറ്റാണ്ടുകളുടെ ആദർശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്: അഹമ്മദ് ദേവർകോവിൽ

വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗ്ഗവും പ്രയോഗിച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ ലീഗിലേക്ക് എന്ന വ്യാജവാർത്ത നിർമ്മിതിക്ക് പിന്നിലും പ്രവർത്തിക്കുന്നതെന്ന് അഹമ്മദ് ദേവർകോവിൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തന്നെ ഈ വേട്ടയാടൽ ഉണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.വിഭാഗീയ പ്രവർത്തനത്തിന് പാർട്ടി പുറത്താക്കിയ ചില ആളുകൾ കടുത്ത ഇടതുപക്ഷ വിരുദ്ധരായ ചില മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ചാണ് ഈ വ്യാജ നിർമ്മിതികൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ALSO READ: എക്സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല, എൽഡിഎഫിന് വലിയ വിജയമുണ്ടാകും : എ കെ ബാലൻ

ഐഎൻഎലിന്റെ രാഷ്ട്രീയ സത്യസന്ധതയെയും, അടിയുറച്ച ഇടതുപക്ഷ നിലപാടിനെയും കരിനിഴലിലാക്കാമെന്നത് മൗഢ്യമായ ധാരണയാണ്. ഐഎൻഎൽ ഇടതുബന്ധം ജൈവികവും മുന്നണി അംഗത്വം പതിറ്റാണ്ടുകളുടെ ആദർശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്. അതിനെ ഇത്തരം വ്യാജനിർമ്മിതികൾ കൊണ്ട് ഉലക്കാൻ കഴിയില്ല. എറണാകുളത്ത് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് പൊതു നിരത്തിൽ സംഘർഷമുണ്ടാക്കിയ നാൾ മുതൽ ഐഎൻഎൽ നെ എൽഡിഎഫിൽ നിന്നും പുറത്താക്കുന്നതും കിനാവ് കണ്ടുറങ്ങുന്ന വിമതർ നിരാശരാവും എന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിൻ്റെ ഔദ്യോഗിക പദവികളും സ്ഥാപനങ്ങളെയും ഉപയോഗിച്ച് സമസ്തയെ നശിപ്പിക്കാനിറങ്ങിയ കടുത്ത സുന്നി ആശയ ‘ വിരുദ്ധരായ പിഎംഎ സലാമിനെപ്പോലെയുള്ളവരെ സൂചിപ്പിച്ചാണ് ‘ ഛിദ്ര ശക്തി എന്നു പ്രയോഗിച്ചത്. ഈ മാധ്യമ പ്രതികരണത്തിലെ ചിലകാര്യങ്ങൾ മാത്രം അടർത്തി എടുത്താണ് വ്യാജ നിർമ്മിതിക്കാവശ്യമായ ഉരുപ്പടി ഉണ്ടാക്കിയിട്ടുള്ളത്.

സമസ്ത എന്ന പണ്ഡിതസഭയെ ഭയപ്പെടുത്തി ലീഗിൻ്റെ ആലയിലാക്കാനുളള കുതന്ത്രങ്ങൾക്കെതിരെ പാർട്ടി പോരാട്ടം തുടരും. പാർട്ടിയിൽ നിന്നും പുറത്തെറിഞ്ഞ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ വ്യജ നിർമ്മിതികൾക്കെതിരെ മുഴുവൻ ഇടതുപക്ഷ പ്രവർത്തകരും ഉയർന്ന ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ALSO READ:താന്‍ ആ ജെന്‍ഡറില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കും അങ്ങനെ തോന്നിയത്: ആവേശത്തെ കുറിച്ച് നടി കനി കുസൃതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News