സ്ഥിരാധ്യാപകര്‍ക്കൊപ്പം അതിഥി അധ്യാപകര്‍ക്കും ഇനി ശമ്പളം മാസാമാസം;മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറായി: മന്ത്രി ബിന്ദു

സ്ഥിരാധ്യാപകര്‍ക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകര്‍ക്കും ശമ്പളം ലഭിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.സര്‍ക്കാര്‍/ എയ്ഡഡ് കോളേജുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കുന്നത് ഉറപ്പാക്കാന്‍ മന്ത്രി പ്രത്യേകം വിളിച്ചുചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥയോഗത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.

ഇതിന്റെ ഭാഗമായി ഒരു Standard Operating Procedure (SOP) കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉടന്‍ പുറത്തിറക്കും.ഇനി മുതല്‍ എല്ലാ വര്‍ഷവും അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തേണ്ട ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റ തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതി. അത് ഡിസിഇ/ഡിഡി ഓഫീസുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയാല്‍ പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കും. പിന്നീട് ഏതു ഡിഡി ഓഫീസ് പരിധിയില്‍ വരുന്ന കോളേജുകളിലും ജോലി ചെയ്യാനാവും. ചട്ടപ്രകാരമാണോ നിയമനം നടന്നത് എന്നത് മാത്രം ഡിഡി ഓഫീസുകള്‍ പരിശോധിച്ചാല്‍ മതിയാകും.

ALSO READ :‘കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം’: വികെ സനോജ്

ഗസ്റ്റ് അധ്യാപക നിയമനം കഴിഞ്ഞാല്‍ ഒരു മാസത്തിനകം തന്നെ ബന്ധപ്പെട്ട പ്രിന്‍സിപ്പാള്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. ഇത് പ്രിന്‍സിപ്പാള്‍മാരുടെ നിയമപരമായ ബാധ്യതയായിരിക്കും. തുടര്‍ന്ന് ഏറ്റവും പെട്ടെന്ന് അംഗീകാരം നല്‍കി ശമ്പളം നല്‍കും – മന്ത്രി പറഞ്ഞു.

അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, പരീക്ഷ, മൂല്യനിര്‍ണയ ജോലികളില്‍ തുടങ്ങിയവയില്‍ പങ്കെടുക്കുന്ന അതിഥി അധ്യാപകര്‍ക്കും വേതനം നല്‍കും. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം സെമിനാറുകളും കോണ്‍ഫറന്‍സുകളുമടക്കമുള്ള മറ്റു അക്കാദമിക് പരിപാടികളില്‍ പങ്കെടുക്കാന്‍ അതിഥി അധ്യാപകര്‍ക്ക് ശമ്പളത്തോടുകൂടിയുള്ള’ഓണ്‍ ഡ്യൂട്ടി’യും അനുവദിക്കുകയാണ് – മന്ത്രി അറിയിച്ചു. അതിഥി അധ്യാപകരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടു ഒക്ടോബറില്‍ എല്ലാ ഡിഡി കളിലും അദാലത്ത് നടക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ALSO READ :ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി ; സംഭവം പത്തനംതിട്ടയിൽ

അധ്യാപകരുടെ ഓട്ടോണമിയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫ്‌ലെക്‌സിബിലിറ്റിയുമാണ് നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ അടിത്തറ. അത് ഉറപ്പു വരുത്തുന്ന തരത്തില്‍ ഈ പരിഷ്‌കരണത്തെ അതിന്റെ പോസിറ്റീവ് സ്പിരിറ്റില്‍ ഉള്‍ക്കൊണ്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും ഉപ ഡയറക്ടറേററ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ബിന്ദു യോഗത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍, ഉപഡയറക്ടര്‍മാര്‍, മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News