‘വിധിയെ തടുക്കാൻ പറ്റില്ല’; തിരച്ചിലിനിടെ രക്ഷാ പ്രവർത്തകർക്ക് മൺകൂനക്കിടയിൽ നിന്ന് കിട്ടിയ ഓട്ടോഗ്രാഫിൽ ഇങ്ങനെ രേഖപ്പെടുത്തി, നോവായി വയനാട്

Autograph mundakkai landslide affected area

മുണ്ടക്കൈയിൽ വീടുകളുണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെ രക്ഷാ പ്രവർത്തകർക്ക് മൺകൂനക്കിടയിൽ നിന്ന് ഒരു ഓട്ടോഗ്രാഫ് ലഭിച്ചു. ചെളിയിലും വെള്ളത്തിലും നനഞ്ഞ ഡയറിയിൽ എഴുതിയിരുന്ന വരികളിലൊന്ന് മണ്ണിൽ മറഞ്ഞുപോയ ജീവിതത്തിന്‍റെ നേർ അടയാ‍ളങ്ങളായിരുന്നു. ‘വിധിയെ തടുക്കാൻ പറ്റില്ല’, എന്ന് തുടങ്ങുന്ന വാചകമാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത ആ ഓട്ടോഗ്രാഫിലുണ്ടായിരുന്നത്. ദുഃഖം നിറക്കുന്ന വാക്കുകളാണ് പാതിയും നശിച്ച ഈ ഓട്ടോഗ്രാഫിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്നത്.

Also Read; ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

വളരെ അപ്രതീക്ഷിതമായാണ് കഴിഞ്ഞ ചൊവ്വാഴ്ച വയനാട് മുണ്ടക്കൈയുടെയും ചൂരൽമലയുടെയും ജീവനെടുത്ത ദുരിതപ്പെയ്ത്ത് സംഹാരതാണ്ഡവമാടിയത്. നിരവധിയാളുകളുടെ ജീവൻ പൊലിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചവരും, കാണാതായവരും, മൃതദേഹം തിരിച്ചറിയാനാവാത്തവരുമൊക്കെ ഏറെയാണ്. നിരവധിയാളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ തകർത്തെറിഞ്ഞാണ് കേരളം കണ്ട ഏറ്റവും വലിയ ദുരന്തം വയനാട്ടിലുണ്ടായത്.

Also Read; ഒരു ഹോസ്റ്റലിലെ 80 വിദ്യാർത്ഥിനികളെയും ആശങ്കയിലാക്കി അജ്ഞാതൻ ; ഒരാഴ്ചയായി അജ്ഞാതനെത്തുന്നത് കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിൽ

ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിലിനിടയിൽ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് നമ്മുക്ക് കൺമുന്നിലെത്തുന്നത്. തന്റെ വീട്ടുകാരെ തിരഞ്ഞുനടക്കുന്ന വളർത്തുമൃഗങ്ങൾ, വിവാഹ ക്ഷണക്കത്ത്, കത്തുകൾ, പുസ്തകങ്ങൾ, അങ്ങനെ ഒരുപാടുപേരുടെ പ്രതീക്ഷകൾ. പ്രതീക്ഷയറ്റ ഒരു വിഭാഗം ജനങ്ങൾ എങ്ങോട്ട് പോകണമെന്നറിയാതെ ദുഖത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News