‘സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണം’; ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം 50 ശതമനമായി വർധിപ്പിക്കണം. സെസ്സുകളും സർച്ചാർജുകളും വർദ്ധിപ്പിച്ച് സംസ്ഥാങ്ങളുമായി പങ്കിടേണ്ട വരുമാനത്തിൽ കേന്ദ്രം കുറവ് വരുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക ഫെഡറലിസം അപകടത്തിലെന്ന് മുഖ്യമന്ത്രി. നികുതിയേതര സെസ്സും ഫീസും ഏർപ്പെടുത്തി സംസ്ഥാനങ്ങളുടെ വരുമാനം കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്നും തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ALSO READ: കേന്ദ്ര അഭിഭാഷക പാനൽ: ചാണ്ടി ഉമ്മനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ്

‘ധനകാര്യ രംഗത്ത് ഫെഡറൽ തത്ത്വങ്ങൾ പാലിക്കപ്പെടണം. കേന്ദ്രത്തിൻ്റെ അഞ്ചിൽ ഒന്ന് വരുമാനം സംസ്ഥാനങ്ങളിൽ നിന്ന് പിരിക്കുന്ന സർചാർജും സെസുമാണ്.ഈ പിരിവിൽ വലിയ വർധനയാണ്.”- മുഖ്യമന്ത്രി പറഞ്ഞു.അവകാശങ്ങൾക്കായി ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന കോൺക്ലേവിൽ പങ്കെടുക്കുന്നത്.
പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് പ്രതിപക്ഷം ഭരിക്കുന്ന 5 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് സംസ്ഥാന സർക്കാർ സംഘടിപ്പിച്ചത് . കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് പങ്കെടുക്കുന്നത്. കോൺക്ലേവിന്റെ ഭാഗമായി സംസ്ഥാനങ്ങൾ നേരിടുന്ന വികസന ധനകാര്യ പ്രശ്നങ്ങൾ പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News