എത്ര വിഷലിപ്തമായ മനസാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളത്? വിമർശനവുമായി ഡോ.തോമസ് ഐസക്

രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി ഡോ. തോമസ് ഐസക്. എന്തൊരു ദുരന്തമാണ് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നാണ് തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്.മന്ത്രി വീണ ജോർജിനു കുവൈറ്റിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച പോസ്റ്റിലാണ് ഐസക് വിമർശനം ഉയർത്തിയത്.

ALSO READ:സഞ്ജു ടെക്കിക്കെതിരെ നടപടി; ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി
“കുവൈറ്റിലെ പോലുള്ള ദുരന്തങ്ങൾ സിപിഎമ്മിന് കാഴ്ച കാണാനുള്ള അവസരങ്ങളല്ല. മോദി സർക്കാർ ഈ ദുരന്തത്തോട് വേഗത്തിൽ പ്രതികരിച്ചു കഴിഞ്ഞു.” എന്നാണ് രാജീവ് ചന്ദ്രസേഖരിന്റെ പോസ്റ്റ്. കുവൈറ്റിലെ ദുരന്തസ്ഥലത്ത് കേരളത്തിലെ ഒരു മന്ത്രി പോകുന്നത് കാഴ്ചകാണാനാണെന്നു പറയുന്ന എത്ര വിഷലിപ്തമായ മനസ്സാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളത്? എന്നാണ് തോമസ് ഐസക് പറഞ്ഞത്. അദ്ദേഹം പറയുന്നതുപോലെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള ഏർപ്പാട് കേന്ദ്ര സർക്കാർ ചെയ്തു. പക്ഷേ, ആ ദുരന്തത്തിൽ തീപ്പൊള്ളലേറ്റും മറ്റും പരിക്കേറ്റ നൂറുകണക്കിന് മലയാളികളുണ്ട്. അവർക്ക് സാന്ത്വനം നൽകുന്നതിനും ദുരന്തനിവാരണ സഹായത്തിനു കുവൈറ്റിലെ മലയാളി സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കേരളത്തിലെ മന്ത്രിക്ക് ഒരു പങ്കും വഹിക്കാൻ ഇല്ലെന്നാണോ രാജീവ് ചന്ദ്രശേഖർ ചിന്തിക്കുന്നത്? എന്നും തോമസ് ഐസക് ചോദിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും എന്താണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്? എന്നും അദ്ദേഹത്തെ ചോദിച്ചു.സംസ്ഥാന സർക്കാരുകൾക്ക് ദുരന്തനിവാരണത്തിൽ ഒരു റോളുമില്ലെന്ന് പ്രഖ്യാപിക്കുന്ന ബിജെപിക്കാരുടെ മറുപടിക്കായി അദ്ദേഹം നിരവധി ചോദ്യങ്ങളും പങ്കുവെച്ചു.

ALSO READ: ലോക കേരള സഭയില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; പ്രമേയം പാസാക്കി

ഡോ. തോമസ് ഐസകിന്റെ പോസ്റ്റ്

എന്തൊരു ദുരന്തമാണ് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ? കുവൈറ്റ് ദുരന്തത്തിനുശേഷം അവിടേക്ക് പോകുന്നതിന് കേരളത്തിലെ ആരോഗ്യമന്ത്രിക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ X-ലെ ട്വീറ്റ് ഇതാ- “കുവൈറ്റിലെ പോലുള്ള ദുരന്തങ്ങൾ സിപിഎമ്മിന് കാഴ്ച കാണാനുള്ള അവസരങ്ങളല്ല. മോദി സർക്കാർ ഈ ദുരന്തത്തോട് വേഗത്തിൽ പ്രതികരിച്ചു കഴിഞ്ഞു.”
കുവൈറ്റിലെ ദുരന്തസ്ഥലത്ത് കേരളത്തിലെ ഒരു മന്ത്രി പോകുന്നത് കാഴ്ചകാണാനാണെന്നു പറയുന്ന എത്ര വിഷലിപ്തമായ മനസ്സാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളത്? അദ്ദേഹം പറയുന്നതുപോലെ മൃതദേഹങ്ങൾ കൊണ്ടുവരുന്നതിനുള്ള ഏർപ്പാട് കേന്ദ്ര സർക്കാർ ചെയ്തു. പക്ഷേ, ആ ദുരന്തത്തിൽ തീപ്പൊള്ളലേറ്റും മറ്റും പരിക്കേറ്റ നൂറുകണക്കിന് മലയാളികളുണ്ട്. അവർക്ക് സാന്ത്വനം നൽകുന്നതിനും ദുരന്തനിവാരണ സഹായത്തിനു കുവൈറ്റിലെ മലയാളി സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കേരളത്തിലെ മന്ത്രിക്ക് ഒരു പങ്കും വഹിക്കാൻ ഇല്ലെന്നാണോ രാജീവ് ചന്ദ്രശേഖർ ചിന്തിക്കുന്നത്?
ആറുലക്ഷം മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് കുവൈറ്റെന്ന് ഓർക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. സംസ്ഥാനം വേണ്ട കേന്ദ്രം മതിയെന്ന ചിന്താഗതിക്കാരാണ് ബിജെപിക്കാർ. ദീർഘനാൾ കർണ്ണാടകയിൽ ആയിരുന്നതുകൊണ്ടാകാം മലയാളി എന്നൊരു ബോധമില്ലാത്തത്. നമ്മൾ ഇന്ത്യക്കാർ എന്നതുപോലെ തന്നെ മലയാളികളുമാണ്.
ദുരന്തം ഉണ്ടാകുമ്പോൾ കേന്ദ്രസർക്കാർ ആളുകളെ ഒഴിപ്പിക്കാനും മൃതദേഹങ്ങൾ കൊണ്ടുവരാനും ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്ന അവകാശവാദം നിൽക്കട്ടെ. പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും എന്താണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്?
🔘പഴയ ബ്രട്ടീഷ് കുടിയേറ്റ നിയമമാണ് ചേറിയ ഭേദഗതികളോടെ ഇന്നും തുടരുന്നത്. ഇതിനു പകരം കുടിയേറ്റക്കാർക്ക് ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്ന സമഗ്ര കുടിയേറ്റ നിയമത്തിനു രൂപം നൽകാൻ എന്തുകൊണ്ട് പത്ത് വർഷത്തിനിടയിൽ കഴിഞ്ഞില്ല?
🔘എന്തുകൊണ്ട് കേരളത്തിലേക്കുള്ള പ്രവാസികളുടെ വിമാന നിരക്കിലുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് കഴിയുന്നില്ല?
🔘എമിഗ്രേഷൻ ഫീസ് ഇനത്തിൽ നാളിതുവരെ ശേഖരിച്ചിട്ടുള്ള തുക പ്രവാസിക്ഷേമത്തിന് ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തോട് എന്തുകൊണ്ട് മുഖംതിരിഞ്ഞിരിക്കുന്നു?
🔘കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭാ ഉടമ്പടിയിൽ എന്തുകൊണ്ട് ഇന്ത്യാ സർക്കാർ ഒപ്പ് വയ്ക്കുന്നില്ല?
🔘വിദേശനാണയം നേടുന്ന കയറ്റുമതിക്കാർക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാരുകൾ നൽകുന്നത്. എന്നാൽ അതുപോലെ രാജ്യത്തിന്റെ വിദേശനാണയ വരുമാനത്തിൽ പങ്കുവഹിക്കുന്ന പ്രവാസികൾക്ക് എന്ത് ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ നൽകുന്നത്?
ഇതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയങ്ങളല്ല. ബൈബിളിൽ പറയുന്നതുപോലെ എല്ലാത്തിനും ഒരു സമയമുണ്ട് – ചിരിക്കുന്നതിനും കരയുന്നതിനും. ഇപ്പോൾ ദു:ഖത്തിന്റെ നാളുകളാണ്. ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സമാശ്വസിപ്പിക്കുകയും അവർക്ക് കഴിയുന്നത്ര വലിയ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിന് നടപടികൾ സ്വീകരിക്കുകയുമാണ് ഇപ്പോൾ വേണ്ടത്.
സംസ്ഥാന സർക്കാരുകൾക്ക് ദുരന്തനിവാരണത്തിൽ ഒരു റോളുമില്ലെന്ന് പ്രഖ്യാപിക്കുന്ന ബിജെപിക്കാർ നാളെ മുകളിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞേ തീരൂ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News