വയനാട് ദുരന്തത്തിലും മാധ്യമങ്ങളുടെ മുതലെടുപ്പ്; ദുരന്തത്തില്‍ ഭീമന്‍ ചിലവെന്ന് വ്യാജ വാർത്ത

fake news

വയനാട് ദുരന്തത്തെ സംബന്ധിച്ച് വ്യാജ വാർത്തകൾ നൽകി മലയാള വാർത്താ  മാധ്യമങ്ങൾ. മെമ്മോറാണ്ടത്തിനെ ചെലവാക്കി മാറ്റിയാണ് ഇപ്പോൾ വാർത്തകൾ പ്രചരിപ്പിക്കുന്നത്.സര്‍ക്കാര്‍ പ്രതീക്ഷിത ചെലവാണ് സമർപ്പിച്ചിരുന്നത്. എന്നാൽ അതിനെ വളച്ചൊടിച്ച് ചെലവാക്കി മാറ്റിയാണ് മാധ്യമങ്ങള്‍ വാർത്തകൾ പ്രചരിക്കുന്നത്. വയനാട്  ദുരന്തത്തില്‍ ഭീമന്‍ ചെലവെന്ന രീതിയിലാണ്  സംസ്ഥാന സർക്കാരിനെതിരെ വ്യാജ  വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ALSO READ; റേഷൻ കാർഡ് മസ്റ്ററിങ് 18 മുതൽ പുനരാരംഭിക്കും

സംസ്ഥാന സര്‍ക്കാര്‍ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്ക് പ്രകാരം കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധിക സഹായം ആവശ്യപ്പെട്ട്  സമര്‍പ്പിച്ച മെമോറാണ്ടമാണിത്. പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തില്‍ ദുരന്തത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തയ്യാറാക്കി സമര്‍പ്പിക്കുന്നതാണ് ഈ മെമ്മോറാണ്ടം.ഇത് ചെലവഴിച്ച തുകയുടെ ബില്ല് അല്ല. മെമ്മറാണ്ടം കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ച ശേഷം അധിക ധനസഹായം അനുവദിക്കുന്നതാണ് രീതി. 2018 ലെ മഹാപ്രളയനന്തരം 6000 കോടിയോളം രൂപ കേരളം മാനദണ്ഡപ്രകാരം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പരിശോധനകള്‍ക്ക് ശേഷം 3000 കോടി രൂപ കേരളത്തിന് അനുവദിച്ചു.

ALSO READ; റേഷൻ കാർഡ് മസ്റ്ററിങ് 18 മുതൽ പുനരാരംഭിക്കും

എന്നാല്‍ 26,000 കോടിയില്‍ അധികം നഷ്ടം കണക്കാക്കിയ ദുരന്തം ആയിരുന്നു അന്നുണ്ടായത്.പിന്നീട് വിമാനക്കൂലിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം കഴിഞ്ഞു 130 കോടി കേരളത്തില്‍ നിന്ന് ഈടാക്കി. ഇത്തരത്തില്‍ പിന്നീട് വരാന്‍ സാധ്യതയുള്ള ബില്ലുകള്‍ കൂടി മുന്‍കൂട്ടി കണ്ടാണ് ദുരന്തത്തിന്റെ ആദ്യനാളുകളില്‍ മെമ്മോറാണ്ടം സര്‍പ്പിക്കുക. മാത്രമല്ല വാഹനങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയുടെ നഷ്ടങ്ങള്‍ ബില്ലുകള്‍ ലഭിക്കുന്ന മുറക്കാണ് കണക്കാക്കുക.  എന്നാല്‍ മെമ്മോറാണ്ടത്തില്‍ ഇങ്ങനെയുള്ള പ്രതീക്ഷിത തുക ഉള്‍പ്പെടുത്തുക എന്നതാണ് സാധാരണ സ്വീകരിക്കാറുള്ള മാര്‍ഗം. ഇതിനെയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വ്യാജ വാര്‍ത്ത ചമച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News