കൊല്ലത്ത് ഹണി ട്രാപ്പിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവർന്നു; ഒരു യുവതിയടക്കം നാലുപേർ പിടിയിൽ

കൊല്ലത്ത് യുവാവിനെ ഹണിട്രാപിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന യുവതി അടക്കം നാല് പ്രതികള്‍ പോലീസ് പിടിയിലായി. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിൻ്റെ നേതൃത്വത്തിൽ ആയിരുന്നു ഹണി ട്രാപ്പ്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെയാണ് ജോസ്ഫിന്റെ നേതൃത്വത്തിൽ തേൻകണിയിൽ പെടുത്തിയത്. 28 വയസ്സുള്ള ജോസ്ഫിൻ, ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നഹാബ്, ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അപ്പു എന്ന് വിളിക്കുന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുൺ എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

Also Read: ‘സച്ചിൻ ദേവ് ബസില്‍ കയറിയിട്ടില്ലെന്ന് മേയര്‍ പറയുന്ന ബൈറ്റ് കിട്ടുമോ ?’; തന്‍റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച മാധ്യമങ്ങളെ ചോദ്യംചെയ്‌ത് എഎ റഹീം

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറയുകയും ചെയ്തു. തുടർന്ന് കൊല്ലം താലൂക്കാഫീസിന് സമീപമുള്ള അറവുശാലയ്ക്ക് സമീപത്തേക്ക് വിളിച്ചു വരുത്തി. ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് ചേര്‍ന്ന് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ മോതിരവും കവരുകയായിരുന്നു. ഒന്നാം പ്രതിയായ ജോസ്ഫിനെതിരെ ലഹരിമരുന്ന് കേസ് അടക്കം നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Also Read: വാകത്താനം കോണ്‍ക്രീറ്റ് കമ്പനിയിലെ കൊലപാതകത്തിന്റെ ചുരുളഴിച്ച് ജില്ലാ പൊലീസ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News