ഇന്ത്യയിൽ ലാപ്ടോപ്പ് അടക്കമുള്ള ഗാഡ്‌ജെറ്റുകളുടെ ഇറക്കുമതി പരിമിതപ്പെടുത്തിയേക്കും

GADGET

അടുത്ത വർഷം ജനുവരിയോടെ ഇന്ത്യയിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി പരിമിതപ്പെടുത്തിയേക്കും.ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നതിനുള്ള നീക്കമാണിതെന്നാണ് വിവരം.

ALSO READ; അമിത വേഗം; ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

2023 നവംബറിൽ രാജ്യത്ത് “ഇമ്പോർട്ട് മാനേജ്‌മെൻ്റ് സിസ്റ്റം” അവതരിപ്പിച്ചിരുന്നു.ലാപ്‌ടോപ്പിൻ്റെയും ടാബ്‌ലെറ്റിൻ്റെയും ഇറക്കുമതിയുടെ അളവും മൂല്യവും സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേഹം കമ്പനികൾക്ക് മുൻപാകെ നൽകുകയായിരുന്നു ഇത്.ഇറക്കുമതി ചെയ്ത ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും കയറ്റുമതിക്കായി ആപ്പിൾ, ഡെൽ, എച്ച്‌പി തുടങ്ങിയ കമ്പനികൾക്ക് ലൈസൻസ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ലൈസൻസിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള മുൻ പദ്ധതി പിൻവലിച്ചതിന് ശേഷമാണ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയ്‌ക്കായി ഇന്ത്യ പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

ALSO READ; ഇംഗ്ലണ്ടിന് എട്ടിന്റെ പണി കൊടുത്ത് നുമാനും സാജിദും; ഒടുവില്‍ വിജയം കൊയ്ത് പാക്കിസ്ഥാന്‍

സർക്കാർ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ലാപ്‌ടോപ്പും പേഴ്‌സണൽ കമ്പ്യൂട്ടറും ഇറക്കുമതി ചെയ്തത് 1.7 ബില്യൺ ഡോളറാണ്. ലോക വ്യാപാര സംഘടനയിൽ 1997-ൽ നടന്ന ഇൻഫർമേഷൻ ടെക്‌നോളജി ഉടമ്പടി പ്രകാരം, നിലവിൽ സീറോ ഡ്യൂട്ടിയിൽ രാജ്യത്ത് വരുന്ന ലാപ്‌ടോപ്പുകൾ, പിസികൾ, സമാന ഐടി ഉൽപ്പന്നങ്ങൾ എന്നിവയുടെ തീരുവ വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) സ്കീമിന് കീഴിൽ ആഭ്യന്തര ഉൽപ്പാദനം ഉത്തേജിപ്പിക്കുന്നതിന് നികുതി വർദ്ധനയ്ക്ക് പകരം ഇറക്കുമതി മാനേജ്മെൻ്റ് സംവിധാനം ഏർപ്പെടുത്തിയതിൻ്റെ ഒരു കാരണം ഇതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News