ഇസ്രയേലിന്റെ 20 എഫ് -35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ

F 35 fighter jets

ഇസ്രയേലിന്റെ സുശക്തമായ പ്രതിരോധ സംവിധാനത്തെ ഭേദിച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നെവാറ്റിം വ്യോമതാവളത്തിലെ 20 എഫ്-35 ഫൈറ്റർ ജെറ്റുകൾ നശിപ്പിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം പരാജയപ്പെടുന്നത്.

Also Read: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം അപകടനിലയിൽ; ക്ഷേത്രപുനരുദ്ധാരണ മാർഗങ്ങൾ തേടി ക്ഷേത്ര കമ്മിറ്റി

എന്നാൽ ഇറാന്റെ അവകാശവാദത്തെ ഇസ്രയേൽ തള്ളിക്കളഞ്ഞു. മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനമായ അയൺ ഡോം മിക്ക റോക്കറ്റുകളെയും തകർത്തുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

Also Read: ‘പാലുകൊടുത്ത കൈക്ക് തന്നെ കടിച്ചു’; മുതലയുടെ കടിയേറ്റ ജീവനക്കാരന്റെ വീഡിയോ വൈറൽ

സ്റ്റെൽത്ത് യുദ്ധവിമാനങ്ങളായ എഫ്-35 സ്വന്തമായുള്ള ഏകരാജ്യമാണ് ഇസ്രയേൽ. പ്രത്യേക ഓപ്പറേഷനുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ യുദ്ധവിമാനങ്ങൾ ഉയർന്ന നിലവാരമുള്ള ഫൈറ്റർ ജെറ്റുകളായാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കൻ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനാണ് ഈ യുദ്ധവിമാനത്തിന്റെ നിർമ്മാതാക്കൾ. 684.75 കോടി രൂപയാണ് ഒരു എഫ്-35 വിമാനത്തിന്റെ വില. 25 എഫ്-35 യുദ്ധവിമാനങ്ങൾ 251938350000 രൂപയ്ക്ക് വാങ്ങുന്നതിനായാണ് ഇസ്രായേൽ അമേരിക്കയുമായി കരാർ ഒപ്പിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News