അന്ത്യാഞ്‌ജലിയർപ്പിച്ച് ജന്മനാട്; ജോയിയുടെ മൃതദേഹം സംസ്കരിച്ചു

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ഇന്ന് രാവിലെ 9 മണിയോടുകൂടി തകരപ്പറമ്പ് കനാലിന്റെ ഭാഗത്ത് നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തേ കനാലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കോർപ്പറേഷൻ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് ബന്ധുക്കളും സഹപ്രവർത്തകരും മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Also read:എംടിയുടെ ആന്തോളജി സിനിമകള്‍ ഓടിടിയിലേക്ക്; മനോരഥങ്ങള്‍ ട്രെയ്‌ലര്‍ ലോഞ്ച് ഇന്ന്

ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് ആദ്യം മുതൽ സമാധാനതകളില്ലാത്ത തിരച്ചിലാണ് റെയിൽവേ ട്രാക്കുകൾക്ക് അടിയിലൂടെയുള്ള മാലിന്യം നിറഞ്ഞ ടണലിനുള്ളിൽ നടത്തിയത്. എൻ ഡി ആർ എഫ്, നാവികസേന എന്നിവരും തിരച്ചിലിനെത്തി. രാവിലെ സംയുക്ത തിരച്ചിൽ ആരംഭിച്ച് മിനിറ്റുകൾക്ക് അകമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

Also read:തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ ടോറസ് ലോറി കുടുങ്ങി; അഞ്ചു മണിക്കൂറോളം ഗതാഗതം നിലച്ചു

റെയിൽവെയുടെ താത്കാലിക ജീവനക്കാരനാണ് ജോയ്. കഴിഞ്ഞ ശനിയാഴ്ച തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News