കൊല്ലത്ത് മാസങ്ങൾക്ക് മുൻപ് വയോധികൻ മരിച്ച സംഭവം കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

കൊല്ലം ആശ്രമത്ത് മാസങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ വയോധികൻ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന മാനേജരായ വനിതയടക്കം അഞ്ചുപ്പേർ അറസ്റ്റിൽ. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്ക്കെടുത്ത ആസിഫ്, ധനകാര്യ സ്ഥാപന ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്.

Also read:വിമാനത്തിൽ പുകവലിച്ചു; മലയാളിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുക തട്ടിയെടുക്കാനുള്ള ഗൂഡാലോചനയെ തുടർന്നായിരുന്നു കൊലപാതകം എന്ന് പൊലീസ് കണ്ടെത്തി. എൺപത് ലക്ഷത്തോളം രൂപയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. അപകടമരണമെന്ന് എഴുതി തള്ളിയ കേസാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് കൊലപാതകമാണെന്ന് തെളിഞ്ഞത്. 18 ലക്ഷം രൂപയുടെ ക്വട്ടേഷനിലൂടെ പാപ്പച്ചനെ കൊലപ്പെടുത്തിയത്. കാർ ഇടിച്ച് കൊലപ്പെടുത്താൻ ആദ്യം ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപയായിരുന്നു. പിന്നീട് പല തവണയാണ് 18 ലക്ഷം രൂപ സരിതയിൽ നിന്ന് ഈടാക്കിയത്.ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായ പാപ്പച്ചൻ കഴിഞ്ഞ മേയ് 26 നാണ് മരിച്ചത്. മരണ സമയത്ത് തന്നെ കൈരളി ഇതിന്റെ ദുരൂഹതയെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. അതാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News