മഹാരാഷ്ട്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

മഹാരാഷ്ട്ര നിയമസഭയുടെ വർഷകാലസമ്മേളനം ആരംഭിച്ചപ്പോൾ പ്രതിപക്ഷം സർക്കാരിനെതിരേ രംഗത്തുവന്നു. കർഷകർ നേരിടുന്ന പ്രശ്നങ്ങളും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും എടുത്തുകാട്ടിയാണ് മഹാവികാസ് അഘാഡി എം.എൽ.എ.മാർ നിയമസഭാ സമുച്ചയത്തിന് മുന്നിൽ പ്രതിഷേധിച്ചത്.

Also Read: അങ്കമാലി താലൂക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഷൂട്ടിങ് നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സഭാസമ്മേളനത്തിൽ പങ്കെടുത്ത നിയമസഭാ കൗൺസിൽ അംഗം കൂടിയായ മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സർക്കാരിനെതിരേ രൂക്ഷമായി പ്രതികരിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഒക്ടോബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചുട്ട മറുപടി നൽകുമെന്നും താക്കറെ പറഞ്ഞു. വികസന പദ്ധതികൾ ഗുജറാത്തിലേക്ക് തട്ടിയെടുക്കുകയാണെന്നും താക്കറെ കുറ്റപ്പെടുത്തി.

Also Read: ‘ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിച്ചു കൊണ്ട് വരുന്നു, സർദാർ പട്ടേലിനെയാണ് ബിജെപി ഇതിലൂടെ അപമാനിക്കുന്നത്’: ഡോ. ജോൺ ബ്രിട്ടാസ് എംപി

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഷിന്ദേസർക്കാരിന്റെ യാത്രയയപ്പ് സമ്മേളനമാണിതെന്നും താക്കറെ തുറന്നടിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാർ ലീക്കേജ് സർക്കാരാണെന്നും ഉദ്ധവ് വിമർശിച്ചു. നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ്‌ മാത്രമല്ല മോദി ഉദ്ഘാടനം ചെയ്ത അയോധ്യയിലെ രാമക്ഷേത്രവും മുംബൈയിലെ അടൽ സേതുവും ചോർന്നൊലിക്കുകയാണെന്ന് താക്കറെ വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News