‘കുഴൽനാടന് പുഷ്പൻ എന്ന രക്തസാക്ഷിയുടെ പേര് ഉച്ചരിക്കാൻ അവകാശമില്ല’; മന്ത്രി പി രാജീവ്

P Rajeev

മാത്യു കുഴൽനാടനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പി രാജീവ്.
കുഴൽനാടന് പുഷ്പൻ എന്ന രക്തസാക്ഷിയുടെ പേര് ഉച്ചരിക്കാൻ അവകാശമില്ലെന്നും രക്തസാക്ഷിയെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റത്തെ തെറ്റ് ആണെന്നും അദ്ദേഹം വിമർശിച്ചു. വാർത്തയിൽ തലക്കെട്ട് ആകുന്നതിനു വേണ്ടി പറയുന്ന അവസ്ഥയാണിതെന്നും സഭയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ എന്തും പറയുന്ന അവസ്ഥയിലേക്ക് പോകരുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പരാമർശങ്ങൾ സഭാ രേഖകളിൽ ഉണ്ടാകരുതെന്നും മന്ത്രി അവശ്യപ്പെട്ടു.

ALSO READ; ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

കൂത്തുപറമ്പ് രക്തസാക്ഷികള്‍ തങ്ങളുടെ ഹൃദയവികാരം ആണെന്നും മാത്യു കുഴല്‍നാടന്‍ രക്തസാക്ഷികളെ അവഹേളിച്ചുവെന്നും സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു. കൂത്തുപറമ്പ് സമരത്തിന് നേരെ വെടിവെച്ചത് ഒരു പ്രകോപനവും ഇല്ലാതെയാണ്. ഇത് ജുഡീഷ്യല്‍ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമരത്തില്‍ ഉന്നയിച്ച മുദ്രാവാക്യം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി. 2016 പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അത് മറച്ചു വെച്ചാണ് സമരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും സച്ചിന്‍ദേവ് എംഎല്‍എ പറഞ്ഞു.

ALSO READ;  ഇന്ത്യയില്‍ എത്ര രാജ്യങ്ങളുണ്ടെന്ന് യുട്യൂബറുടെ ചോദ്യം; കോളേജ് വിദ്യാര്‍ഥിയുടെ ഉത്തരം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് മാത്യു കുഴല്‍നാടന്‍ നടത്തിയതെന്ന് കെ വി സുമേഷ് എംഎല്‍എയും പറഞ്ഞു. വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും സ്വകാര്യവല്‍ക്കരണത്തിനെതിരെയും നടത്തിയ സമരമായിരുന്നു അത്. ആ സമരം അടിച്ചമര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധമാണ് കൂത്തുപറമ്പില്‍ ഉണ്ടായതെന്നും ആ നിലപാടില്‍ ഇന്നും ഡിവൈഎഫ്‌ഐ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News