കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തും; മന്ത്രി റോഷി അഗസ്റ്റിൻ

കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലകൾക്ക് അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്ന പരാതി പരിഹരിക്കും. ഹോട്ട്സ്പോട്ടിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Also Read: എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്; ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായി: മന്ത്രി വീണാ ജോർജ്

കടലാക്രമണം കൊണ്ടുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ ഒരു ജില്ലയ്ക്ക് 25 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഈ തുക പര്യാപ്തമല്ലാത്ത സാഹചര്യമുണ്ട്. ഈ തുക കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന പരാതിക്ക് പരിഹാരം കാണുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഹോട്ട്സ്പോട്ടിൽ പെടാത്ത ഇടങ്ങളിലും രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി മന്ത്രി വ്യക്തമാക്കി.

Also Read: കുര്‍ബാന തര്‍ക്കം; നാളെ മുതല്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

മത്സ്യബന്ധനത്തിന് പോകുന്ന ക്ഷേമനിധി അംഗങ്ങളല്ലാത്തവർക്ക് അപകടം പറ്റിയാൽ ധനസഹായം നൽകുന്ന കാര്യത്തിൽ ചർച്ച നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് സിഎംഡിആർഎഫിൽ നിന്ന് 2 ലക്ഷം വീതം നൽകിയിട്ടുണ്ട് . മത്സ്യക്ഷേമനിധി ബോർഡുമായി ആലോചിച്ച് മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News