ആര്‍എസ്എസ് അജണ്ടയ്ക്ക് വന്‍ തിരിച്ചടി; എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും

ആര്‍എസ്എസ് അജണ്ടയ്ക്ക് വന്‍ തിരിച്ചടി. എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും. കളമശ്ശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെതാണ് തീരുമാനം. കേരള അനാട്ടമി ആക്ട് അനുസരിച്ചാണ് തീരുമാനം. ലോറന്‍സിന്റെ ആഗ്രഹം അത് തന്നെ ആയിരുന്നുവെന്ന് കൃത്യമായും വ്യക്തമായും വിശ്വാസ യോഗ്യവുമായ സാക്ഷിമൊഴി ഉണ്ടായിരുന്നുവെന്ന് ഉപദേശക സമിതി അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ തുടങ്ങും.

ALSO READ:ആശാ ലോറന്‍സിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ പരാതി നല്‍കി കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍

അതേസമയം, ആശാ ലോറന്‍സിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ, കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ഹിയറിങ്ങിനിടെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.

ALSO READ:ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയില്‍

അതേസമയം ഇപ്പോള്‍ മകള്‍ ആശയെ കുറിച്ച് മുമ്പ് എംഎം ലോറന്‍സ് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാവുകയാണ്. വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്ന മകള്‍ തന്റെ സമ്മതമില്ലാതെ ചിത്രങ്ങളെടുക്കുകയും അവ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ നടത്തുകയാണെന്നും അദ്ദേഹം അന്ന് പറഞ്ഞിട്ടുണ്ട്. തന്റെ അറിവോ, സമ്മതമോ കൂടാതെ,ക്ഷീണാവസ്ഥ മുതലാക്കി ആശ, തന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചിരുന്നു. കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് തന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശയെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News