‘രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പ്രതികൾ’; അവരാരും രാജിവെച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദൻ മാസ്റ്റർ

MV GOVINDAN

തിരുവനന്തപുരം: രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ പ്രതികളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിൽ ബിജെപി 54, കോൺഗ്രസ് 23, ടിഡിപി 13,ആം ആദ്മി പാർട്ടി 13 എന്നിങ്ങനെ വിവിധ പാർട്ടികളിലെ ജനപ്രതിനിധികൾ പ്രതികളാണ്. അവരാരും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജിവെച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കേരളത്തിൽ രണ്ട് എംഎൽഎമാര്‍ക്കെതിരെ കേസുണ്ട്. ഒരാൾ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്.
കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, അനിൽകുമാർ, ഹൈബി ഈഡൻ, ശശി തരൂർ എന്നിവർക്കെതിരെ ആരോപണം വന്നപ്പോഴും രാജി വെച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി അന്ന് രാജിവെച്ചത് മന്ത്രിസ്ഥാനം മാത്രമാണ്. കുറ്റം ആരോപിക്കപ്പെട്ടയാൾ എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് നിരപരാധിയാണെന്ന് തെളിഞ്ഞാൽ അവരെ തിരിച്ചെടുക്കുന്നതിന് നിയമസംവിധാനം ഇല്ല. അതുകൊണ്ട് മുകേഷിന്റെ കാര്യത്തിൽ അത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ ആകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ ഏർപ്പെടുത്തിയത്. കമ്മിറ്റി ജുഡീഷ്യൽ കമ്മീഷൻ അല്ല. കമ്മീഷൻ ആയിരുന്നെങ്കിൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുമായിരുന്നു. കമ്മിറ്റി ശുപാർശങ്ങൾ പ്രത്യേകമായി നൽകിയിട്ടില്ല. എന്നാലും പൊതുവായ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചു. സിനിമാ നയം രൂപീകരിക്കണം എന്ന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഷാജി എൻ കരുൺ അധ്യക്ഷനായ ഒരു സമിതിയെ നിയോഗിച്ചു. എല്ലാവരുമായി ചർച്ചചെയ്ത് കോൺക്ലേവിലൂടെ നയം രൂപീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read- ‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി’: എം വി ഗോവിന്ദൻ മാസ്റ്റർ

പരസ്യപ്പെടുത്തരുത് എന്ന ജസ്റ്റിസ് ഹേമയുടെ കത്ത് പ്രകാരമാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്തുവിടാനോ നടപടി സ്വീകരിക്കാനോ കഴിയാത്തതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചു.
11 എണ്ണത്തിൽ പൊലീസ് കേസെടുത്തു. അതിൽ ഭരണപക്ഷ എംഎൽഎക്കെതിരെയും ഉൾപ്പെടുന്നു. മുകേഷിന്റെ രാജി ആവശ്യത്തിൽ വലിയ രീതിയിലുള്ള ക്യാമ്പയിൻ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്നു. ഇക്കാര്യത്തിൽ പാർട്ടി വിശദമായ പരിശോധന നടത്തി.

Also Read- ഇടതു മുന്നണിയെ നയിക്കാൻ ഇനി ടി.പി രാമകൃഷ്ണൻ

സിനിമ കമ്മിറ്റികളിൽ നിന്ന് മുകേഷിനെ ഒഴിവാക്കേണ്ടതാണ്. കേസ് അന്വേഷണത്തിന് ഒരുതരത്തിലുള്ള ആനുകൂല്യവും എംഎൽഎയായി എന്നതുകൊണ്ട് നൽകേണ്ടതില്ല എന്നതാണ് പാർട്ടി നിലപാട്. നീതി എല്ലാവർക്കും ലഭ്യമാക്കണം എന്നതാണ് പാർട്ടി നിലപാട്. അത് ഏതു ഉന്നതനായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നതാണ് പാർട്ടി നിലപാട്. കേരളത്തിൻറെ ഇടപെടൽ വരും നാളുകളിൽ മാതൃകയായി മാറും. ധാർമികമായി രാജിവച്ചാൽ കുറ്റവിമുക്തമാക്കപ്പെട്ടാൽ ധാർമികമായി തിരികെ വരാനാകില്ല. ധാർമികതയ്ക്ക് നിയമസംഹിത ഇല്ല. ധാർമികതയുടെ പേര് പറഞ്ഞ് രാഷ്ട്രീയമായി നടത്തുന്ന ഒരു നീക്കത്തെയും അംഗീകരിക്കില്ല. കുറ്റം തെളിഞ്ഞാൽ ഒരുതരത്തിലും സംരക്ഷിക്കേണ്ട ആവശ്യമവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News