പലസ്തീൻ ഉള്ളടക്കമുള്ള സിനിമകൾ നീക്കം ചെയ്തു; വിവാദത്തിൽ നെറ്റ്ഫ്ളിക്സ്

Netflix

പലസ്തീൻ ജനതയുടെ ജീവിതത്തെപറ്റി പരാമര്ർശമുള്ള 32 ഫീച്ചര്‍ സിനിമകളും പലസ്തീൻ സ്റ്റോറീസ് എന്ന പ്ലേലിസ്റ്റിൽ ഉൾപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തത്. സിനിമകളുടെ ലൈസന്‍സ് അവസാനിച്ചതിനാലാണ് അവ നീക്കം ചെയ്തതെന്നാണ് നെറ്റ്ഫ്ലിക്സ് നൽകുന്ന വിശദീകരണം.

2021 ഒക്ടോബറില്ലാണ് നെറ്റ്ഫ്ലിക്സ് ഈ സിനിമകൾ നെറ്റ്ഫ്ലിക്സ് ഉൾപ്പെടുത്തിയത്. അപ്പോൾ തന്നെ ഇസ്രയേൽ അനുഭാവികളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഇസ്രയേലിനെതിരായ ബഹിഷ്‌കരണം, വിഭജനം, ഉപരോധം എന്നിവയെ പിന്തുണക്കുന്നതാണ് ഈ സിനിമകൾ എന്നായിരുന്നു അവർ ഉയർത്തിയ വാദം. കലാ സ്വാതന്ത്ര്യത്തിനും ആധികാരികമായ കഥപറച്ചിലിനുമുള്ള പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു.

Also Read: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോലാപൂര്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ്; പാര്‍ട്ടി ചിഹ്നം വികൃതമാക്കി

പലസ്തീന്‍ ജനതയുടെ അനുഭവത്തിന്റെ ആഴം കാണിക്കാനും ആളുകളുടെ ജീവിതം, സ്വപ്നങ്ങള്‍, കുടുംബങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവ പരിചയപ്പെടുത്താനുമാണ് ഈ പ്ലേലിസ്റ്റ് ലക്ഷ്യമിടുന്നതെന്നാണ് അന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞിരുന്നത്.

നെറ്റ്ഫ്ലിക്സിന്റെ ഇപ്പോഴത്തെ തീരുമാനത്തെ പലസ്തീന്‍ അനുകൂല സാമൂഹ്യനീതി സംഘടനയായ കോഡ്പിങ്ക് അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലസ്തീനികളുടെ കഥകളും ജനകീയ സംസ്‌കാരത്തില്‍ നിന്നുള്ള കാഴ്ചപ്പാടുകളും അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനമെന്നാണ് കോഡ്പിങ്ക് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News