നിപ പ്രതിരോധം; കേരള -തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തം

കേരള -തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന തുടങ്ങി. വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർ യാത്ര അനുവദിക്കുന്നത്.

ALSO READ: ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം, വ്യക്തികളല്ല ഫിറ്റ്‌നസ് തുടരുകയാണെങ്കില്‍ വിരാട് കോലിയ്ക്കും രോഹിത്ശര്‍മയ്ക്കും 2027 ലോകകപ്പ് അപ്രാപ്യമാകില്ല

അതേസമയം മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍. പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ് പട്ടികയിലുള്ളത്. ഒമ്പത് പേരുടെ സാമ്പിള്‍ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഇന്നു പരിശോധിയ്ക്കുന്നവരില്‍ 6 പേര്‍ക്ക് രോഗ ലക്ഷണം ഉണ്ട്.

ALSO READ: കേരളത്തിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നല്ല; യാത്ര ദുരിതം രാജ്യസഭയില്‍ ഉന്നയിച്ച് എ എ റഹിം എം പി

101 പേര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടി യാത്ര ചെയ്ത ബസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ ഫീല്‍ഡ് സര്‍വേ പുരോഗമിയ്ക്കുന്നു. തിരുവനന്തപുരത്തുള്ള നാലുപേരും  വീടുകളിലാണ് നിലവിലുള്ളത്. ഇവര്‍ മെഡിക്കല്‍ കോളേജിലേക്ക് ഉടന്‍ എത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇവരെ നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News