നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറോളം മരണം; ദുരന്തം അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിനിടെ

nigeria-explosion

വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. വടക്കൻ ജിഗാവ പ്രവിശ്യയിലെ മജിയ നഗരത്തിലുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ടാങ്കർ ലോറി അപകടത്തിൽ പെട്ടതിനെ തുടർന്ന് റോഡിൽ ഒഴുകിയ ഇന്ധനം ശേഖരിക്കാൻ നാട്ടുകാർ ശ്രമിക്കുന്ന വേളയിലാണ് പൊട്ടിത്തെറിയുണ്ടായത്.

Also Read: ‘ഇരുട്ടറയിൽ ഏകാന്തതടവിൽ, മക്കളെ വിളിക്കാൻ അനുവദിക്കുന്നില്ല’; ഇമ്രാൻ ഖാന് ജയിലിൽ ക്രൂര പീഡനമെന്ന് മുൻ ഭാര്യ

മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ടാങ്കർ ഡ്രൈവർ പെട്ടെന്ന് വെട്ടിക്കുകയും മറിയുകയുമായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ റോഡിലും അഴുക്കുചാലുകളിലും ഒഴുകിയ ഇന്ധനം ശേഖരിക്കവെ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അവർ കൈയേറ്റം ചെയ്തു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. എണ്ണയുത്പാദന രാജ്യമായ നൈജീരിയയിൽ ഇന്ധന ടാങ്കർ അപകടങ്ങളും സ്ഫോടനങ്ങളും സാധാരണമാണ്. മോശം റോഡുകൾ അപകടത്തിന് പ്രധാന കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News