ഗാസയിലെ അഭയകേന്ദ്രമായ സ്‌കൂളില്‍ ഇസ്രയേലിന്‍റെ ബോംബാക്രമണം; 28പേര്‍ക്ക് ദാരുണാന്ത്യം

മധ്യഗാസയിലെ ദെയ്‌റല്‍ ബലാഹില്‍ അഭയകേന്ദ്രമായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 28 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 54 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാംപിലടക്കം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 130 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.

ഗാസയില്‍ ഇതുവരെ 42,065 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 97,889 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍, 3 ആശുപത്രികളിലെ രോഗികളടക്കം എല്ലാവരോടും 24 മണിക്കൂറിനകം ഒഴിയാനും ആവശ്യപ്പെട്ടു.

വടക്കന്‍ ഗാസയിലെ ഇന്തൊനീഷ്യന്‍, അല്‍ ഔദ, കമല്‍ അദ്വാന്‍ ആശുപത്രികളാണു ബലമായി ഒഴിപ്പിക്കുന്നത്. ആശുപത്രികളില്‍ കമാന്‍ഡ് സെന്റര്‍ ഉണ്ടെന്ന ഇസ്രയേല്‍ ആരോപണം ഹമാസ് നിഷേധിച്ചു.
നാലുഭാഗത്തുനിന്നും ഇസ്രയേല്‍ സൈന്യത്താല്‍ വളയപ്പെട്ട ജബാലിയയില്‍ നാലുലക്ഷത്തിലേറെ പലസ്തീന്‍കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് യുഎന്‍ വ്യക്തമാക്കി.

Also Read : ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു, 117 പേര്‍ക്ക് പരുക്ക്

ഒഴിഞ്ഞുപോകുന്നവരെയെല്ലാം ചോദ്യം ചെയ്യുന്ന സൈന്യം ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, തെക്കന്‍ ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നടത്തിയ ബോംബിങ്ങില്‍ 5 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നു ലബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെന്‍ട്രല്‍ ബയ്‌റൂത്തില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.

ലബനനില്‍ കര വഴിയുള്ള ആക്രമണവും ഇസ്രയേല്‍ കടുപ്പിച്ചിരുന്നു.ലബനനിലേക്ക് വ്യാപകമായ കടന്നാക്രമണത്തിന് ഒരുങ്ങുകയാണ് ഇസ്രയേലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 80,000 സൈനികരാണ് കടന്നാക്രമണത്തിന് തയ്യാറാകുന്നത്.

തെക്കന്‍ ലബനനിലെ നഖോറയിലെ യു എന്‍ സമാധാന സേനാ കേന്ദ്രം കടക്കാതെ ഇസ്രയേലിലേക്ക് പൂര്‍ണ ആക്രമണം സാധ്യമല്ല. വ്യാഴാഴ്ചയും ഇവിടേക്ക് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി.വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള റോക്കറ്റ് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗാസയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys