‘ശ്രദ്ധേയനായ സാഹിത്യ നിരൂപകനും പ്രഭാഷകനുമായിരുന്നു’; ബാലചന്ദ്രന്‍ വടക്കേടത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ശ്രദ്ധേയനായ സാഹിത്യ നിരൂപകനും പ്രഭാഷകനുമായിരുന്നു ബാലചന്ദ്രന്‍ വടക്കേടത്തെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

തൃശൂരില്‍ വെച്ചായിരുന്നു ബാലചന്ദ്രന്‍ വടക്കേടത്തിന്റെ അന്ത്യം. പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, കലാമണ്ഡലം മുന്‍ സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1955-ല്‍ തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് ജനനം.

Also Read : സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. വാക്കിന്റെ സൗന്ദര്യ ശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണന്‍ എങ്ങനെ വായിക്കരുത്, അര്‍ത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. കുറ്റിപ്പുഴ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ് (ഉത്തരസംവേദന), കാവ്യമണ്ഡലം അവാര്‍ഡ് (നിഷേധത്തിന്റെ കല) പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News