വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി

സംസ്ഥാനത്തു അതി കഠിനമായ വേനൽചൂടിലും വരൾച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലയ്ക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്ലാൻ്റേഷൻ ലേബർ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ഐകകണ്ഠേന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഉഷ്ണതരംഗ സമാനമായ ചൂടും വെയിലും കേരളത്തിലെ തോട്ടം മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പകുതിയിലധികം തോട്ട വിളകളും പൂർണമായി നശിച്ചതോ കരിഞ്ഞുപോയതോ ആയ നിലയിലാണെന്നും അഡീഷണൽ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ ചേർന്ന യോഗം വിലയിരുത്തി. ഭീമമായ നഷ്ടമാണ് കർഷകർക്കും തൊഴിലുടമകൾക്കും ഇതിലൂടെ സംഭവിച്ചിട്ടുള്ളത്.

Also read:‘ഒടുവിൽ ഹിന്ദുത്വ അജണ്ട നടപ്പിലാക്കി കേന്ദ്രം’, സിഎഎ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു, 14 പേർക്ക് പൗരത്വം

പ്രതികൂല കാലാവസ്ഥ മൂലം തോട്ടം മേഖലയിലെ ഉത്പാദനം കുറയുകയും റബ്ബർ പോലുളള വിളകളുടെ വില വർദ്ധിക്കാത്തതും കർഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കിയിട്ടും ഇതുവരെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം കർഷകർക്ക് ലഭ്യമാക്കാൻ കേന്ദ്ര ഏജൻസികളായ വിവിധ ബോർഡുകൾ തയ്യാറായിട്ടില്ല.

പ്രതിസന്ധിയിലായ തോട്ടം മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തിയില്ലെങ്കിൽ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം ദുരിതത്തിലാകുമെന്നും കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള സ്പൈസസ് ബോർഡ്, ടി ബോർഡ്, കോഫി ബോർഡ്, റബ്ബർ ബോർഡ് എന്നീ സ്ഥാപനങ്ങൾ മേഖലയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം നിജപ്പെടുത്തി അടിയന്തിരമായി നഷ്ടപരിഹാര പാക്കേജ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

Also read:പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റ് തട്ടിപ്പ് കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി

ചീഫ് ഇൻസ്പെക്ടർ ഒഫ് പ്ലാൻ്റേഷൻസ് എം ജി സുരേഷ് കുമാർ തൊഴിലാളി സംഘടന പ്രതിനിധികളായ വാഴൂർ സോമൻ, എം.എൽ.എ പി.എസ്.രാജൻ, സി.കെ.ഉണ്ണികൃഷ്ണൻ, എസ്.ജയമോഹൻ, പി.വി.സഹദേവൻ, ചെറിയാൻ.പി.എസ്, .കെ.രാജേഷ്,പി.കെ.മൂർത്തി, ഇളമണ്ണൂർ രവി,എ.കെ.മണി,പി.ജെ.ജോയ്, പി.പി.അലി, എൻ.ബി.ശശിധരൻ,റ്റി.ഹംസഎന്നിവരും തൊഴിലുടമാ പ്രതിനിധികളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News