പീഡനശ്രമം തടഞ്ഞ ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് പ്രിന്‍സിപ്പല്‍; മൃതദേഹം സ്‌കൂളില്‍ ഉപേക്ഷിച്ചു, സംഭവം ഗുജറാത്തില്‍

pocso case in tripura

ലൈംഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പ്രിന്‍സിപ്പല്‍. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 55-കാരനായ ഗോവിന്ദ് നട്ടാണ് സംഭവത്തില്‍ പോലീസിന്റെ പിടിയിലായത്.

കുട്ടിയുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സ്‌കൂള്‍ പരിസരത്ത് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരണമെന്ന് കണ്ടെത്തി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

രാവിലെ 10.20-ഓടെ ആയിരുന്നു പ്രിന്‍സിപ്പലിന്റെ കാറില്‍ കുട്ടിയെ അമ്മ സ്‌കൂളിലേക്ക് പറഞ്ഞയച്ചത്. തുടര്‍ന്ന് സ്‌കൂളിലേക്കുള്ള വഴിയില്‍ വെച്ച് പ്രതി ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ബഹളം വെച്ചതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവശേഷം സ്‌കൂളിലെത്തിയ പ്രതി, കുട്ടിയുടെ മൃതദേഹം കാറില്‍തന്നെ ഒളിപ്പിച്ചു. വൈകിട്ട് അഞ്ചുമണി ആയതോടെ മൃതദേഹം കാറില്‍നിന്ന് പുറത്തെടുത്ത് സ്‌കൂള്‍ വളപ്പില്‍ ഉപേക്ഷിച്ചു. ബാഗും ചെരിപ്പും ക്ലാസ് റൂമിന് പുറത്ത് കൊണ്ടിടുകയും ചെയ്തു.

മകള്‍ എല്ലാദിവസും ഗോവിന്ദിനൊപ്പമായിരുന്നു സ്‌കൂളില്‍ പോയിരുന്നതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഗോവിന്ദിനോട് ഇക്കാര്യം പൊലീസ് ചോദിച്ചപ്പോള്‍ തന്നോടൊപ്പം പതിവുപോലെ കുട്ടി സ്‌കൂളില്‍ എത്തിയെന്നായിരുന്നു മറുപടി.

Also Read : ചോക്ലേറ്റ് നിര്‍മാണ കമ്പനികളില്‍ കഞ്ചാവ് ചോക്ലേറ്റ്; 1.05 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടിയത് ഉത്തര്‍പ്രദേശിലും ബീഹാറിലും

എന്നാല്‍ പ്രിന്‍സിപ്പലിന്റെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ്, ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. സംഭവദിവസം ഏറെ വൈകിയാണ് ഇയാള്‍ സ്‌കൂളിലെത്തിയതെന്ന് ലോക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ ബോധ്യമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News