നാലു വര്‍ഷം കൊണ്ട്‌ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിലൂടെ റെയില്‍വേക്ക് ലഭിച്ചത് 6112 കോടി

ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ 2019 മുതല്‍ 2023 വരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 6112 കോടി രൂപ. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച തുക വളരെ ചെറുതാണെന്നും ഇത് റെയില്‍വേയുടെ വരുമാനത്തില്‍ ചെറിയ ഒരു പങ്ക് മാത്രമേ ആകുന്നുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Also read:മെക്സിക്കോയിൽ ആദ്യ വനിതാ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടു; തെരഞ്ഞെടുക്കപ്പെട്ടത് ക്ലോഡിയ ഷെയിൻബാം

റായ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ വിശദീകരണം. 2019 -20ല്‍ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ 1569 കോടിയും 2022 -23 വര്‍ഷത്തില്‍ 2109.74 കോടി രൂപയുമാണ് ഇതുവഴി ലഭിച്ചത്.

Also read:അസം പ്രളയം; തെരഞ്ഞെടുപ്പിനേക്കാൾ പ്രാധാന്യം നൽകേണ്ടത് ആളുകളുടെ സുരക്ഷിതത്വത്തിന്; എ എ എസ് യു

ക്യാന്‍സലേഷന്‍ വഴി ലഭിക്കുന്ന തുക ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസും കോര്‍പ്പറേഷനിലേക്കാണ് പോകുകയെന്ന് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ചിഫ് പിആര്‍ഒ വികാശ് കശ്യപ് അറിയിച്ചു. ചെറിയ ക്ലറിക്കല്‍ ചാര്‍ജ് മാത്രമാണ് ക്യാന്‍സലേഷനായി ഈടാക്കുന്നതെന്നും അത് റെയില്‍വേയുടെ വരുമാനമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 80 ലക്ഷത്തോളം ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ അതിന്റെ അനുപാതം വച്ച് നോക്കുമ്പോള്‍ ഈ തുക ചെറുതാണെന്നും കശ്യപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News