രക്ഷപ്പെടാനായി പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഓടാന്‍ ശ്രമം; നഴ്‌സറി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി വെടിയേറ്റ് മരിച്ചു, സംഭവം മുംബൈയില്‍

നഴ്‌സറി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ ബദ്ലാപുരില്‍ രണ്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അക്ഷയ് ഷിന്‍ഡെയാണ് (24) കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് മരിച്ചത്.

തിങ്കളാഴ്ച തലോജ ജയിലില്‍ നിന്ന് താനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബദ്ലാപൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ റിവോള്‍വര്‍ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.

രക്ഷപ്പെടാനായി പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച ഇയാളെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. രക്ഷപ്പെടാനായി അക്ഷയ് പൊലീസിനു നേര്‍ക്കും വെടിയുതിര്‍ത്തു. ഇയാളുടെ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ മൂന്നു റൗണ്ട് വെടിയുതിര്‍ത്തു. ഇതോടെയാണ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ അക്ഷയ് ഷിന്‍ഡെയെ വെടിവച്ചത്.

Also Read : ചോരക്കൊതി മാറാതെ ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടു

ശുചിമുറിയില്‍ വച്ച് ജീവനക്കാരന്‍ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. മകള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഭയമാണെന്ന് പീഡനത്തിനിരയായ മറ്റൊരു പെണ്‍കുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ടു കുട്ടികളും നേരിട്ട പീഡനത്തെ കുറിച്ച് പുറത്തറിയുന്നത്.

ശുചിമുറിയില്‍ പോയപ്പോള്‍ ഷിന്‍ഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും കുട്ടികള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News