ജോയിക്കായി സോണാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും; ട്രാക്കിനടിയിലെ ടണൽ മുഴുവൻ പരിശോധിക്കും

ആമയിഴഞ്ചാന്‍ തോട്ടിൽ അപകടത്തിൽപെട്ട തൊഴിലാളി ജോയിക്കായി സോണാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്തും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധന വീണ്ടും നടത്തും. സോണാർ സംവിധാനം ഉപയോഗിച്ച് നേവിയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തുക. ട്രാക്കിനടിയിലെ ടണൽ മുഴുവൻ പരിശോധിക്കും. റെയിൽവേ സ്റ്റേഷന് പുറത്ത് പവർ ഹൌസിന് സമീപത്തും പരിശോധന നടത്തുകയാണ്.

ALSO READ: പത്തനംതിട്ട യൂത്ത് കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം; കെ സി വേണുഗോപാൽ പക്ഷത്തിനെതിരെ പരാതി നൽകി ചെന്നിത്തല വിഭാഗം

നേവി സംഘത്തിന്റെ നേതൃത്വത്തില്‍ ആണ് സംയുക്ത തെരച്ചില്‍ നടത്തുക. രക്ഷാദൗത്യത്തിനിറങ്ങി നാവിക സേന കഴിഞ്ഞ ദിവസം എത്തിയിരുന്നു. 5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് കഴിഞ്ഞദിവസം രാത്രിയോടെ എത്തിയത്.മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതെന്ന് നേവി അറിയിച്ചിട്ടുണ്ട്. കളക്ടർ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

അതേസമയം 34 മണിക്കൂര്‍ നീണ്ട തെരച്ചിലാണ് കഴിഞ്ഞദിവസം രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തിയത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.

ALSO READ: രക്ഷാദൗത്യത്തിനിറങ്ങാൻ നാവിക സേനയും; ജോയിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News