അർജുൻ രക്ഷാദൗത്യം; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. 15 അടി വരെ ആഴത്തിൽ മുങ്ങി നോക്കി. ഇന്നലെ ആറ് ഡൈവ് നടത്തി. ട്രക്കിൻ്റെ സൂചനകളൊന്നും ലഭിച്ചില്ല. വൈദ്യുതി കമ്പിയിൽ കുടുങ്ങി ഒരു തടി കിടക്കുന്നുണ്ട്. കമ്പിയിൽ കുടുങ്ങിയ തടി മാറ്റി പരിശോധിക്കും. പരിശോധനയ്ക്കായി സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നതെന്നും ഈശ്വർ മാൽപെ പറഞ്ഞു.

Also Read: അർജുനായുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിൽ; മുങ്ങൽസംഘത്തിന്റെ തിരച്ചിൽ ഇന്നും തുടരും

ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ ആഴത്തിൽ മുങ്ങിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. കേരളത്തിൽ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരിൽ തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

Also Read: Arjun Rescue | ‘കുടുംബത്തില്‍ കയറണമെങ്കില്‍ അര്‍ജുന്‍ ഒപ്പം വേണം, അല്ലാതെ പറ്റില്ല’ ; സഹോദരി ഭര്‍ത്താവ് ജിതിന്‍

മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായിട്ട് 13 ദിവസം പിന്നിട്ടു.

Arjun Rescue Operation, Ankola landslide, Karnataka, Shiroor,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News