കൊല്ലപ്പെട്ടത് സുഭദ്ര തന്നെ; മൃതദേഹം തിരിച്ചറിഞ്ഞ് മക്കൾ

SUBHADRA

ആലപ്പുഴയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കലൂരിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സ്ഥിരീകരിച്ചു. സുഭദ്രയുടെ രണ്ടു മക്കൾ കലവൂരിൽ എത്തിയാണ് മൃതദേഹം അമ്മയുടേതെന്ന് സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ രാവിലെയാണ് പോസ്റ്റ്മോർട്ടം നടക്കുക.

Also read:‘മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും’: മന്ത്രി വി ശിവൻകുട്ടി

ദമ്പതികളായ മാത്യൂസും ശര്‍മിളയുമാണ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. മൃതദേഹം പുറത്തെടുത്ത ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സ്വർണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. ആഗസ്റ്റ് നാലാം തീയതിയാണ് 73 വയസുള്ള സുഭദ്രയെ കാണാതായത്. തുടർന്ന് ആറാം തീയതി സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നല്കുകയാണുണ്ടായത്. അന്വേഷണത്തിൽ എട്ടാം തീയതി സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഇവിടെയുണ്ടെന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കാട്ടൂർ കോർത്തശേരിയിലെ വാടകവീട്ടിലെ ദമ്പതികൾ ഒളിവിലാണ്. പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശർമിളയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാം എന്നായിരുന്നു അറിയിച്ചത്. എന്നാൽ പിന്നീട് ഇവർ ഒളിവിൽ പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News