കാസർഗോഡ് ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; ബന്ധുവിൻ്റെ വിവാഹം കൂടാനെത്തിയവർക്കുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ച് ഒരു നാട്

കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടിമരിച്ച കോട്ടയം സ്വദേശികളുടെ മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചു. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ കോട്ടയം സ്വദേശികളായ വധുവിൻ്റെ അമ്മയുടെ അമ്മ ചിങ്ങവനം പാലക്കുടിയിൽ ചിന്നമ്മ ഉതുപ്പ്  , ബന്ധുക്കളായ  ആലീസ് തോമസ് ,  ഏയ്ഞ്ചൽ ഏബ്രഹാം എന്നിവരാണ്  ശനിയാഴ്ച്ച  അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടു കൂടി ജന്മനാട്ടിൽ എത്തിച്ച ഇവരുടെ മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി തന്നെ അപകടത്തിൽ മരണപ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു.
ഞായറാഴ്ച വെളുപ്പിന് 4 മണിക്ക് മൂന്ന് ആമ്പുലൻസുകളിലായി കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട് മൃതദേഹങ്ങൾ വൈകീട്ട് മൂന്നരയോടു കൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു. ദുരന്ത വാർത്തയറിഞ്ഞ് മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരുമായി ഒട്ടേറെപ്പേർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. അപകടത്തിൽ മരിച്ച ഏയ്‌ഞ്ചലാ ഏബ്രഹാമിൻ്റെ ഭർത്താവ് യുകെയിൽ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസും ഇന്ന് നാലു മണിയോട് കൂടി കളത്തിപ്പടിയിലെ ആശുപത്രിയിൽ എത്തിയിരുന്നു. അപകടത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News