ഒളിംപിക്‌സ് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കുന്നതെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ

ഒളിംപിക്‌സ്് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കിയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ. സംഭവത്തെ തുടര്‍ന്ന് ലോക റസ്ലിങ് ഗവേണിങ് ബോഡിയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് പി.ടി. ഉഷ അറിയിച്ചു. ‘വിനേഷിന്റെ അയോഗ്യത ഞെട്ടലുളവാക്കുന്നതാണെന്നും സംഭവത്തെ തുടര്‍ന്ന് ഒളിംപിക് വില്ലേജ് പോളിക്ലിനിക്കില്‍ വെച്ച് താന്‍ വിനേഷിനെ കണ്ടെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും പിന്തുണ അവരെ അറിയിച്ചെന്നും പി.ടി. ഉഷ പറഞ്ഞു.

ALSO READ: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത; രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

വിനേഷിന് എല്ലാവിധ മെഡിക്കല്‍ വൈകാരിക പിന്തുണയും നല്‍കും. അതേസമയം, വിനേഷിന് മൂന്നുതവണ മല്‍സരങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായി നിര്‍ജലീകരണം തടയുന്നതിന് കുറച്ച് വെള്ളം നല്‍കേണ്ടി വന്നെന്നുമാണ് ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിന്റെ ഡോക്ടര്‍ ഡോ. ദിന്‍ഷാ പൗഡിവാല അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ ഇതായിരിക്കാം ഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വെല്ലുവിളിയായത്. ഒളിംപിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി മല്‍സരത്തില്‍ ഫൈനല്‍ യോഗ്യത നേടിയിരുന്ന വിനേഷ് ഫോഗട്ടിനെ മല്‍സരത്തിന്റെ മുന്നോടിയായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതല്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മല്‍സരത്തില്‍ നിന്നും അയോഗ്യത കല്‍പിച്ച് പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News