ട്രംപ് ശതകോടീശ്വരന്മാരുടേയും വന്‍കിട കമ്പനികളുടെയും ദല്ലാള്‍: ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കമലാ ഹാരിസ്

ജോ ബൈഡന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായതോടെ ഇപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസാണെന്ന് ഏകദേശം ഉറപ്പായതോടെ ചൊവ്വാഴ്ച തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അവര്‍ അഭിസംബോധന ചെയ്തു.

ALSO READ:കേരളത്തില്‍ മഴ തുടരും;ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ കമലാ ഹാരിസ് രൂക്ഷമായി പ്രതികരിച്ചത്. ട്രംപ് ശതകോടീശ്വരന്‍മാരുടെയും വന്‍കിട കമ്പനികളുടെയും പിന്തുണയെ ആശ്രയിക്കുന്ന ആളാണെന്നും, മറിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണം പൊതുജനങ്ങളാല്‍ നയിക്കപ്പെടുന്നതാണെന്നും അവര്‍ പറഞ്ഞു.

ALSO READ:‘പ്രളയത്തിൽ അകപ്പെട്ട അർജുൻ നീന്തിക്കയറി, പ്രിയപ്പെട്ടവരെ വിളിച്ചു പറയാൻ ഫോണോ മറ്റോ ഇല്ലാത്ത ഒരു സ്ഥലം’, നേരം പുലരുന്നത് അങ്ങനെ ഒരു വാർത്ത കേട്ടുകൊണ്ടായിരിക്കണേ

”ഡൊണാള്‍ഡ് ട്രംപ് ശതകോടീശ്വരന്മാരുടെയും വന്‍കിട കമ്പനികളുടെയും ദല്ലാളാണ്. അവരുടെ പിന്തുണയെ ആശ്രയിച്ചാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അവര്‍ നല്‍കുന്ന പ്രചാരണ സംഭാവനകള്‍ക്ക് പകരമായി അദ്ദേഹം അമേരിക്കയെ വില്‍ക്കുകയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, മാര്‍-എ-ലാഗോയില്‍ വെച്ച്, വന്‍കിട എണ്ണക്കമ്പനികള്‍ക്ക്, വന്‍കിട എണ്ണ ലോബിയിസ്റ്റുകള്‍ക്ക്, 1 ബില്യണ്‍ ഡോളര്‍ കാമ്പെയ്ന്‍ സംഭാവനകള്‍ക്ക് താന്‍ അമേരിക്കയെ ലേലം ചെയ്യുമെന്ന് അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ വാഗ്ദാനം ചെയ്തത് നിങ്ങള്‍ എല്ലാവരും കണ്ടു,” 59 കാരിയായ ഹാരിസ് ചൊവ്വാഴ്ച വിസ്‌കോണ്‍സിനിലെ മില്‍വാക്കിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ALSO READ:അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താം ദിനത്തിലേയ്ക്ക്;ഇന്ന് നിര്‍ണായകം

പ്രസിഡന്റ് ജോ ബൈഡന്‍ മത്സരത്തില്‍ നിന്ന് പുറത്തായി 50 മണിക്കൂറിനുള്ളിലാണ് കമലാ ഹാരിസ് തന്റെ ആദ്യ പ്രചാരണ റാലിയെ അഭിസംബോധന ചെയ്തത്. ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പ്രചാരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച 24 മണിക്കൂര്‍ ഗ്രാസ് റൂട്ട് ഫണ്ട് ശേഖരണമായിരുന്നു അത്.

ALSO READ:രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

ട്രംപ് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് കമലാ ഹാരിസ് ആരോപിച്ചു. ശതകോടീശ്വരന്മാര്‍ക്കും വന്‍കിട കമ്പനികള്‍ക്കും നികുതിയിളവ് നല്‍കാനും, തൊഴിലാളി കുടുംബങ്ങളെ ബില്ലുകളില്‍ അടച്ചിടാനുമാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ”ഈ പരാജയപ്പെട്ട സാമ്പത്തിക നയങ്ങള്‍ അമേരിക്ക മുമ്പും പരീക്ഷിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങള്‍ പിന്മാറില്ല,” അവര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News